റോയല്‍ കരീബിയൻ ഇന്റര്‍നാഷണലിനായി നിര്‍മ്മിച്ചഒരു ക്രൂയിസ് കപ്പലാണ് ഐക്കണ്‍ ഓഫ് ദി സീസ് , ഐക്കണ്‍ ക്ലാസിന്റെ പ്രധാന കപ്പലായിരിക്കും ഇത്.
മുന്‍നിര ക്രൂസ് കപ്പല്‍ കമ്ബനിയായ റോയല്‍ കരീബിയനാണ് ഐക്കണ്‍ ഓഫ് ദ സീയുടെ ഉടമസ്ഥര്‍. യുഎസിലെ മിയാമി തുറമുഖത്ത് നിന്ന് 2024-ന്റെ തുടക്കത്തില്‍ സേവനത്തില്‍ പ്രവേശിക്കാൻ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 5,610 യാത്രികര്‍, ടൈറ്റാനിക്കിനേക്കാള്‍ അഞ്ചിരട്ടി ഭാരം, 20 നിലകള്‍, 40ലേറെ ബാറുകളും ഭക്ഷണശാലകളും. അങ്ങനെയങ്ങനെ നിരവധി സവിശേഷതകളുണ്ട് ഈ കപ്പലിന്. മിയാമി ആസ്ഥാനമായുള്ള റോയല്‍ കരീബിയന്‍ നേരത്തെയും ലോകത്തെ ഏറ്റവും വലിയ കപ്പലുകളെ പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്നായിരുന്നു 2009ല്‍ റോയല്‍ കരീബിയന്‍ നീറ്റിലിറക്കിയ ഒയാസിസ് ഓഫ് ദ സീസ്.
യൂറോപ്പിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ ശാലകളിലൊന്നായ ഫിന്‍ലാന്‍ഡിലെ മെയര്‍ ടുര്‍ക്കുവിലാണ് ഐക്കണ്‍ ഓഫ് ദ സീസ് നിര്‍മിച്ചത്. ജൂണില്‍ ഈ ക്രൂസ് കപ്പലിന്റെ ആദ്യ പരീക്ഷണ യാത്ര പൂര്‍ത്തിയായി. ഒക്ടോബറോടെ കപ്പല്‍ റോയല്‍ കരീബിയനു കൈമാറും
5,610 യാത്രികരും 2,350 ജീവനക്കാരും അടക്കം 7,600 ഓളം പേരാണ് ഈ കപ്പലിലുണ്ടാവുക. 2009 ല്‍ അന്നത്തെ ഏറ്റവും വലിയ കപ്പലായിരുന്ന ഒയാസിസ് ഓഫ് ദ സീ പുറത്തിറക്കിയപ്പോള്‍ അതിന് 5,400 പേരെ വഹിക്കാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. ക്രൂസ് ലൈന്‍സ് ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ കണക്കു പ്രകാരം ഈ വര്‍ഷം മുതല്‍ 2028 വരെ പുറത്തിറങ്ങുന്ന യാത്രാ കപ്പലുകളുടെ ശരാശരി യാത്രികരുടെ എണ്ണം 2,749 ആണ്..