തിരു.: അരിക്കൊമ്പനെ പിടികൂടുന്നതില്‍ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യത നിറവേറ്റാനാകില്ലെന്നുംജനങ്ങളുടെ വികാരത്തിന് എതിരായി തീരുമാനം ഉണ്ടാകുമ്പോള്‍ കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാമെന്നും മന്ത്രി പറഞ്ഞു. നിയമവാഴ്ച തകരാന്‍ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യംശക്തിപ്പെടുത്തും.സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എതിരല്ല, ജനങ്ങള്‍ക്ക് ഒപ്പമാണ്. സര്‍ക്കാര്‍ ശ്രമങ്ങളോട് സഹകരിക്കണം. ജനത്തിന്റെ പ്രയാസം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമം തുടരുമെന്നും കൂട്ടിച്ചേർത്ത മന്ത്രി, അക്രമാസക്തമായ പ്രതിഷേധം ഗുണം ചെയ്യില്ലെന്നും നിരാശയില്ലാതെ സര്‍ക്കാര്‍ ജനത്തെ സംരക്ഷിക്കുമെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പറഞ്ഞു. വിദഗ്ധ സമിതിക്ക് പഠിക്കാനുള്ള സുഗമമായ സാഹചര്യം ഒരുക്കും. റിപ്പോര്‍ട്ട് വരുന്നതു വരെയുള്ള ദിവസങ്ങളില്‍ ജനങ്ങളെ സംരക്ഷിക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടരും.
കോടതി നിര്‍ദ്ദേശത്തെ ധിക്കരിക്കില്ല. കുങ്കിയാനകളെ മടക്കില്ല. പകരം ദൗത്യം തുടരും. അരിക്കൊമ്പന് കോളര്‍ ഐഡി പിടിപ്പിക്കുന്നത് പ്രായോഗികമല്ല. പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാര മാര്‍ഗ്ഗമാണ് വേണ്ടത്. കോടതി ജനങ്ങളുടെ ഭാഗം അത്ര ചിന്തിച്ചില്ല. അപൂര്‍വ്വമായി മാത്രമാണ് നാടിറങ്ങുന്ന ആനയെ പിടികൂടുന്നത്. കോടതി സൗമനസ്യംകാണിക്കണമായിരുന്നു. ജനങ്ങള്‍ക്ക് പ്രതിഷേധവും വേദനയും പ്രകടിപ്പിക്കാന്‍ അവകാശം ഉണ്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ മന്ത്രി പ്രതികരിച്ചു.
കോടതിയും ജനങ്ങളും ഇരുവശത്തും നിന്ന് ഒരുപോലെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാകരുത്. ആരാണ് അവിടെ ആളുകളെ പാര്‍പ്പിച്ചത്. ഈ സര്‍ക്കാരിനോ മന്ത്രിക്കോ അതില്‍ പങ്കുണ്ടോ ? കോളനിയും പ്രശ്നത്തിന് ഒരു ഘടകമാണ്. പ്രശ്ന പരിഹാരത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല. വിദഗ്‌ദഗ സമിതിക്കായികോടതിതന്നെയാണ് അംഗങ്ങളെ കണ്ടെത്തിയത്. വനം വകുപ്പിനോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.