ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 78 റൺസിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.
ഓപ്പണർ കെ.എൽ. രാഹുൽ ( 0 ) , ചേതേശ്വർ പൂജാര ( 1) , വിരാട് കോലി (7) , അജിൻക്യ രഹാനെ (18 ) , ഋഷഭ് പന്ത് (2) , രോഹിത് ശർമ ( 19 ) , രവീന്ദ്ര ജഡേജ ( 4 ) , മുഹമ്മദ് ഷമി ( 0 ) , ജസ്പ്രീത് ബുമ ( 0 ) എന്നിവരാണ് പുറത്തായത്. ആറ് പന്ത് എറിഞ്ഞപ്പോൾ നാല് വിക്കറ്റുകൾ വീണു!
ജയിംസ് ആൻഡേഴ്സനാണ് മൂന്നു വിക്കറ്റ് . ഒലി റോബിൻസൻ , കൈയ്ഗ് ഓവർട്ടൻ , സാം കറൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി .
അഞ്ചു പേരെ വിക്കറ്റിനു പിന്നിൽ ക്യാച്ചെടുത്തതു ജോസ് ബട്ലറാണ് .