ബന്ധുക്കള്‍ രോഷാകുലരായതോടെ തെളിവെടുപ്പ് നടത്താനാകാതെ മടങ്ങി. മറ്റെന്നാള്‍ രാവിലെവരെ പ്രതികള്‍ കസ്റ്റഡിയില്‍ തുടരും.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലപ്പെട്ട രാജുവിന്റെ വീടായ വടശേരിക്കോണം വലിയവിളാകം ശ്രീലക്ഷ്മിയില്‍ പ്രതികളായ ജിജിൻ, ജിഷ്ണു, ശ്യാം, മനു എന്നിവരുമായി പൊലീസെത്തിയത്. പിന്നാലെ വലിയ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. പ്രതികളെ കൊണ്ടുവന്ന വാഹനത്തിനുനേരെ ബന്ധുക്കള്‍ പാഞ്ഞടുത്തത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് സാഹചര്യം വിശദീകരിച്ചതിനുശേഷം പ്രതികളുമായി പൊലീസ് മടങ്ങിപ്പോവുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.