നവകേരള യാത്ര തടസ്സപ്പെടുത്തികൊണ്ടുള്ള യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം അടങ്ങുന്നില്ല. ഇന്നലെ കൊല്ലത്ത് നടന്ന ലാത്തി ചാർജിന്റെ ചൂട് മാറും മുമ്പായിരിന്നു തുടർ പ്രതിഷേധവും
ഇന്ന് വൈകുന്നേരം നവകേരള ബസിന് മുന്നിൽ പ്രതിഷേധം, ആലംകോട് സംഘർഷം ആലംകോട്
മുഖ്യമന്ത്രിക്കു നേരെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെ
ആലംകോട് മുസ്ലിം പള്ളിക്ക് മുന്നിൽ ആണ് സംഭവം. വർക്കലയിലെ നവ കേരള സദസ്സ് കഴിഞ്ഞ് മുഖ്യ
വ്രത്തിയും സംഘവും ആറ്റിങ്ങലിലേക്ക് വരവെയാണ് ആലംകോട് ജംഗ്ഷനിൽ ആണ് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് പ്രതിഷേധിച്ചത്. നൂറോളം പ്രവർത്തകർ ആലംകോട്
ജംഗ്ഷന് സമീപത്ത് സംഘടിച്ചു. കൊടിയും വടികളുമായാണ് പ്രവർത്തകർ കാത്ത് നിന്നത്. പല
ഭാഗത്തായി കാത്തു നിന്ന പ്രവർത്തകർ ആണ് ഒന്നിച്ച് രംഗത്ത് ഇറങ്ങി പ്രതിഷേധിച്ചത്. യുത്ത്
കോൺഗ്രസ്, മഹിള കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ ആണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയും
മന്ത്രിമാരും ഉൾപെടുന്ന ബസ് എത്തിയതോടെ പ്രതിഷേധക്കാർ റോഡിലേക്ക് ഇറങ്ങി. ഇതോടെ
പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ
ഏറ്റം മുട്ടി വാഹന വ്യൂഹം കടന്നു പോയതിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്ത്
ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലെ സംഘർഷം കൂടുതൽ ഉണ്ടായി. നിരവധി
പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിനിടെ കുടുതൽ പൊലീസ് സ്ഥലത്ത് എത്തുകയും ലാത്തി വീശി
പ്രവർത്തകരെ ഓടിക്കുകയും ചെയ്തു. പോലീസ് ജീപ്പിൽ കയറ്റിയ പ്രതിഷേധക്കാരെ മറ്റ് പ്രവർത്തകർ
ബലമായി മോചിപ്പിച്ചു.