നസീറിന്റെ കുടുംബം ഈ ആഗ്രഹം പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ തോന്നിയില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതവരുടെ താത്പര്യവും കരുതലുമാണ്. നന്ദി പറയുന്നുവെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
2013 ഒക്ടോബറിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞത്. ഉമ്മന്‍ ചാണ്ടിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ സി ജോസഫിനും ടി സിദ്ദിഖിനും കല്ലേറില്‍ പരുക്കേറ്റിരുന്നു. കേസിലെ 18 -ാം പ്രതിയാണ് അന്ന് സി പി എം ലോക്കല്‍ കമ്മിറ്റി മെമ്പറായിരുന്ന സി ഒ ടി നസീര്‍.
കണ്ണൂരിൽവെച്ച് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞുവെന്നതിന്റെ പേരിൽ പ്രതിചേർക്കപ്പെട്ടയാളായിരുന്നു അന്ന് ഡി.വൈ.എഫ്.ഐനേതാവുകൂടിയായിരുന്നു സി.ഒ ടി നസീർ. തന്റെ മകൻ തെറ്റുചെയ്തിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിക്ക് മനസ്സിലായിരുന്നുവെന്നും ഇക്കാര്യം നസീറിനോടും കൂടുബത്തോടും അദ്ദേഹം പറഞ്ഞിരുന്നുവെന്നും ആമിന ബീവി പ്രതികരിച്ചു. ആരോഗ്യ പരമായ ബുദ്ധിമുട്ടുള്ളതുകൊണ്ട് യാത്രചെയ്യാൻ പറ്റാത്തതിനാൽ 15,000 രൂപ ഗൂഗിൾ പേ വഴിയാണ് ആമിന ബീവി ചാണ്ടി ഉമ്മന് അയച്ചുനൽകിയത്.