മഹാരാഷ്ട്ര സ്വദേശി ശശികാന്ത് മഹാമനെ(42), മകന് ശ്രേയസ്(ആറ്), എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ മകള്‍ ശ്രൂതിയ്ക്കായി(ഒൻപത്) തെരച്ചില്‍ തുടരുകയാണ്.
ദുബായില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ അവധി ആഘോഷിക്കാന്‍ കുടുംബത്തോടെ ബീച്ചിലെത്തിയതാണ്. ബീച്ചില്‍ അപകടകരമായ തിരകളുള്ളതിനാല്‍ വളരെ അടുത്തേയ്ക്ക് പോകരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.















































































