മുംബൈ: കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന്റെ ആശങ്കയിൽ മുംബൈ നഗരം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ആറു ശതമാനമായി കുതിച്ച പശ്ചാത്തലത്തിൽ മുംബൈയിൽ കോവിഡ് പരിശോധനങ്ങൾ വീണ്ടും വർദ്ധിപ്പിക്കും. പരിശോധന കേന്ദ്രങ്ങൾ പൂർണ്ണ സജ്ജമാക്കണമെന്ന് ബൃഹത് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിർദ്ദേശിച്ചു.
12 - 18 വയസ്സുകാർക്കുള്ള വാക്സിനേഷൻ, രണ്ടു ഡോസ് എടുത്തവർക്കുള്ള ബൂസ്റ്റർ ഡോസ് വിതരണം തുടങ്ങിയവ ഊർജ്ജിതപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ മുംബൈയിൽ മാത്രം 506 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി ആറിന് 536 കേസുകൾ റെക്കോർഡ് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.