കൊച്ചി:സിനിമാ വ്യവസായം സംരക്ഷിച്ച് ജോലിയും കൂലിയും ഉറപ്പുവരുത്തണമെന്ന് കേരള സിനിമ ഫെഡറേഷൻ രൂപീകരണ കൺവെൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സിനിമാമേഖലയിലെ വിവിധ വിഭാഗം ജീവനക്കാർ ചേർന്നാണ് പുതിയ സംഘടനയ്ക്ക് രൂപീകരണം നൽകിയത്. സിനിമാ വ്യവസായത്തിൽ വിവിധ സംഘടനകൾ ഉണ്ടെങ്കിലും ഡയറക്ടർമാർ മുതൽ ഡ്രൈവർമാർ വരെയുള്ളവരെ അവഗണിക്കുന്നതായി ആക്ഷേപമുയർന്നു. കോവിഡ് കാലത്തെ ക്ഷേമനിധി പോലും ലഭിക്കാതെ പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ നൽകിയ ഭക്ഷ്യക്കിറ്റ് മറ്റ് സഹായങ്ങൾ മാത്രമാണ് ആശ്വാസം എന്ന് ഭാരവാഹികൾ പറഞ്ഞു. സംഘടനാ രൂപീകരണ കൺവെൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അജ്മൽ ശ്രീകണ്ഠാപുരം അധ്യക്ഷനായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.അലി അക്ബർ ,സുമേഷ് പത്മനാഭൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സുമേഷ് പത്മനാഭൻ (പ്രസിഡണ്ട്) ,അജ്മൽ ശ്രീകണ്ടാപുരം (വർക്കിംഗ് പ്രസിഡണ്ട്), എ സ് പ്രകാശ് (ജനറൽ സെക്രട്ടറി) ,കെ ആർ സുകുമാരൻ (ട്രഷറർ),കെ എ അലി അക്ബർ,ഷൈനി ജോണി, തോമസ് മഞ്ഞപ്ര,ഐ ജി മിനി, ബിജു (വൈസ് പ്രസിഡണ്ടുമാർ) ബിനു കരുണാകരൻ, ലാൽജി ജോർജ്,ഗോപൻ സാരി, മുഹമ്മദ് റഫീഖ്, എം എ അസീസ് (സെക്രട്ടറിമാർ).