എ ഡി ജി പി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ളവയാണ് ചോര്‍ന്നത്.
49 പേജുള്ള റിപ്പോർട്ടിൽ വി വി ഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾഅടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ്ഉദ്യോഗസ്ഥർക്ക്മാത്രമാണ് ഇത് കൈമാറിയിരുന്നത്.
ഇതെങ്ങനെ ചോർന്നുവെന്നതിൽ അന്വേഷണം എ ഡി ജി പി ഇന്റലിജൻസ് ടി കെ വിനോദ് കുമാർ ആരംഭിച്ചു. മാറ്റം വരുത്തി പുതിയസ്കീംതയ്യാറാക്കിത്തുടങ്ങി.