തിരു.: കുഴികൾ നിറഞ്ഞ് ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് നിർത്തി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ ഈ റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ല. ടോൾ പിരിവ് നിർത്തി വയ്ക്കണമെന്നുംസതീശൻആവശ്യപ്പെട്ടു. നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽപ്പെട്ട്തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ വാഹനം കയറി മരിച്ച സംഭവത്തിലാണ് സതീശൻ നിലപാട് വ്യക്തമാക്കിയത്.
''ഇത് ഒരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്.കുഴിയടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മൺസൂണിനു മുൻപേ കൃത്യമായി ചെയ്യേണ്ടത് സർക്കരിൻ്റെ കടമയാണ്. അത് ചെയ്തില്ല. അതുകൊണ്ടാണ് ഇക്കാര്യം നിയമസഭയിൽ അടിയന്തര പ്രമേയമായികൊണ്ടുവന്നത്. എന്നിട്ടും നടപടിയെടുത്തില്ല.
ഹൈവേ നന്നാക്കാതെയും കുഴികൾ അടയ്ക്കാതെയുംഒരുകാരണവശാലും ടോൾ പിരിക്കരുതെന്ന് തൃശൂർ കലക്ടറോടുംഎറണാകുളംകലക്ടറോടും നേരിട്ട് ആവശ്യപ്പെടാൻ പോവുകയാണ്'' – സതീശൻ പറഞ്ഞു.
''മുൻപ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സർക്കാർ നേരിട്ടു ചെയ്യുമായിരുന്നു. ഇപ്പോൾ കരാറുകാരാണ് അത് ചെയ്യേണ്ടത്. അങ്ങനെവന്നപ്പോഴുണ്ടായഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്നം സൃഷ്ടിച്ചത്. കേരളം മുഴുവൻ കുഴികളാണ്. ഇപ്പോൾ ഒരാളുടെ ജീവൻ പൊലിഞ്ഞു. നിരവധി ആളുകളാണ് അപകടത്തിൽപ്പെടുന്നത്. കയ്യും കാലും ഒടിഞ്ഞ് ആശുപത്രികളിൽ കിടക്കുന്നവരുണ്ട്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ്സർക്കാരിന്റെപ്രതികരണം" – സതീശൻ ചൂണ്ടിക്കാട്ടി.
ദേശീയപാതാ അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിനു കാരണമെന്നമന്ത്രിമുഹമ്മദ്റിയാസിന്റെ വിശദീകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ദേശീയപാതകളിൽ മാത്രമല്ല കുഴികളുള്ളതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. "അതിന് ദേശീയ പാതയിൽ മാത്രമല്ലല്ലോ കുഴിയുള്ളത്. ഇപ്പോൾ ദേശീയ പാതയിൽ ഒരാൾ മരിച്ചു. അവർക്ക് തീർച്ചയായും ഉത്തരവാദിത്തമുണ്ട്. ഇപ്പോൾ സർക്കാരിനു ചെയ്യാവുന്ന കാര്യം ജില്ലാ കലക്ടർമാരെ ഇടപെടുത്തി ടോൾപിരിവ് നിർത്തിവയ്പ്പിക്കുകയാണ്. എന്നിട്ട് കുഴികളടയ്ക്കാനുള്ള സംവിധാനം ക്രമീകരിക്കണം. ഇതിലൊന്നും സംസ്ഥാന സർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലേ ? " സതീശൻ ചോദിച്ചു.