തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്.
കല്ലും മണലും കൊണ്ടുവരുന്നതിന് 10 ചക്രത്തിന് മുകളിലുള്ള ലോറികൾ ഉപയോഗിക്കരുതെന്നും, 28,000 കിലോയ്ക്ക് മുകളിൽ ഭാരം ലോറിയിൽ കയറ്റരുതെന്നുമായിരുന്നു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം.
ഇതാണ് മദ്രാസ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. കല്ല് കിട്ടാത്തത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ സാരമായി ബാധിച്ചിരുന്നു.