തിരു.: സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലല്‍ കോളജുകളും നടത്തുന്ന രാത്രികാലപഠനക്ലാസുകള്ത്തനിര്ലാക്കണമെന്നു ബാലാവകാശ കമ്മീഷന്‍. കൂടാതെ ട്യൂഷൻ സെന്ററുകള്‍ നടത്തുന്ന പഠന,വിനോദയാത്രകളുംനിര്‍ത്തലാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഹൈസ്കൂള്‍ അദ്ധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണു കമ്മീഷന്‍ ഉത്തരവ്. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷാക്കാലത്തു ട്യൂഷൻ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു രാത്രി നടത്തുന്ന ക്ലാസുകള്‍ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാവും. കൂടാതെ രക്ഷിതാക്കള്‍ക്കും മാനസിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നതാണെന്നും കമ്മീഷന്‍ അംഗം റെനി ആന്റണി നിരീക്ഷിച്ചു.
സ്കൂളുകളില്‍ നിന്നുള്ള പഠന, വിനോദ യാത്രകള്‍ വകുപ്പിന്റെ അനുമതിയോടെ അദ്ധ്യാപകരുടെ കൃത്യമായ നിര്‍ദ്ദേശത്തിലും നേതൃത്വത്തിലുമാണ് നടക്കുന്നത്. Pvnews എന്നാല്‍ ട്യൂഷൻ സെന്ററുകളിലെ യാത്രകള്‍ക്കു പ്രത്യേക അനുമതിയോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ അപകടസാധ്യത കൂടുതലാണ്. പഠന, വിനോദ യാത്രകളുടെ മാര്‍ഗ്ഗരേഖ പലരും അവലംബിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. 60 ദിവസത്തിനകം വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോര്‍ട്ട് കമ്മീഷണർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.