ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി.
ആലപ്പുഴ സനാതനപുരം പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോൾ (24) ആണ് അറസ്റ്റിലായത്. പട്ടാളത്തിലാണ് ജോലിയെന്ന് പരാതിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പകുതി പണം നാട്ടിൽ വച്ചും ബാക്കി തുക ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ച് വരുത്തിയതിനു ശേഷവുമാണ് കൈക്കലാക്കിയത്. പട്ടാള വേഷത്തിൽ വന്ന് പരാതിക്കാരിൽ നിന്നും ബാക്കി പണം വാങ്ങുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി. പിന്നീട് പണം നൽകിയ ആളുകൾക്ക് ജോലി കിട്ടാതെ വന്നതിനെത്തുടർന്നാണ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കോടതിയൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആലപ്പുഴ സൗത്ത് ഐഎസ്എച്ച്ഒ എസ്. അരുൺ എസ്ഐ രജിരാജ്, എഎസ്ഐ മോഹൻകുമാർ, ബി. ലേഖ, എസ് സിപിഒ ബിനോജ്, സിപിഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.