പട്ടിണിയിലായ കേരളത്തില്‍ ധൂര്‍ത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോയെന്ന് സുധാകരൻ ചോദിച്ചു.
പണം മാത്രമാണ് മുഖ്യമന്ത്രിക്ക് മുഖ്യം. മക്കളെക്കൊണ്ട് മുഖ്യമന്ത്രി പണമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ പിണറായി പ്രതിയായില്ല. ബി.ജെ.പി-പിണറായി ബന്ധമാണിതിന് പിന്നില്‍. കമഴ്ന്നു കിടന്നാല്‍ കാപ്പണം എന്ന പഴമൊഴി പോലെയാണ് പിണറായി. ആരുടെയൊക്കെയോ മുന്നില്‍ കുമ്ബിട്ടാണ് പിണറായി പണം സമ്ബാദിക്കുന്നതെന്നും കെ സുധാകരൻ വിമര്‍ശിച്ചു.
വെള്ളക്കരവും വൈദ്യതി തിരക്കും വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്ബാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.