കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് പാര്‍ട്ടിയില്‍ പദവികളൊന്നുമില്ല. എന്നിട്ടും സര്‍ക്കാരിനെതിരെയുള്ളപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഒരു പദവിയും തനിക്ക് ലഭിച്ചില്ലെങ്കിലും അവ തുടരും. തനിക്ക് പറയാനുള്ളഹൈക്കമാൻഡിനെഅറിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഈ മാസം 16ന് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.
പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പില്‍ മാനസിക സംഘര്‍ഷമുണ്ടായെന്ന് രമേശ് ചെന്നിത്തലചൂണ്ടിക്കാട്ടി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പൊരുത്തക്കേടുകള്‍ തോന്നിയെന്നും വിഷമമുണ്ടായി എന്നത് സത്യമാണെന്ന് ചെന്നിത്തല വ്യക്തമാക്കി. തിരുവനന്തപുരത്ത്വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവ് പദവിയാണ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. 'പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പില്‍ മാനസികസംഘര്‍ഷമുണ്ടായി.തിരഞ്ഞെടുപ്പില്‍ ചില പൊരുത്തക്കേടുകള്‍ തോന്നി. തനിക്ക് വിഷമമുണ്ടായി എന്നത് സത്യമാണ്'- രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.