കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡും ടാക്സി സ്റ്റാൻഡും അടയ്ക്കുന്നതു രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു. ബസ്, ടാക്സി തൊഴിലാളി സംഘടനകളുമായും ഉടമകളുമായും ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നു നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനും വൈസ് ചെയർമാൻ ബി. ഗോപകുമാറും പറഞ്ഞു.
വ്യാപാരി സംഘടനകളുടെ അഭിപ്രായവും സ്വീകരിക്കും.
തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സ്റ്റാൻഡുകൾ പൂട്ടാൻ നഗരസഭ തീരുമാനിച്ചത്. ജൂൺ ഒന്നിനു പൂട്ടുമെന്നു നഗരസഭാ സെക്രട്ടറി ബി. അനിൽ കുമാർ നേരത്തെ അറിയിച്ചിരുന്നതാണ്.