പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജവും ഉശിരും ഇടപെടാനുള്ള സന്നദ്ധതയും ആഗോള വേദിയില്‍ ഇന്ത്യയുടെ സ്വത്താണെന്നും സമാനതകളില്ലാത്തതാണെന്നും തരൂര്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പിന്തുണ ആവശ്യമുണ്ടെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ കൃത്യമായ സന്ദേശമായിരുന്നുവെന്നും അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ന്നത് ഐക്യത്തിന്റെ ശബ്ദമാണെന്നും ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നു.
'ഐക്യത്തിന്റെ ശക്തി, വ്യക്തമായ ആശയവിനിമയത്തിന്റെ ഫലപ്രാപ്തി, മൃദുശക്തിയുടെ തന്ത്രപരമായ മൂല്യം, നിരന്തരമായ പൊതു നയതന്ത്രത്തിന്റെ അനിവാര്യത എന്നിവയാണ് എന്നിവയാണ് പഠിച്ച പാഠങ്ങൾ. സങ്കീർണ്ണമായ അന്താരാഷ്ട്ര സാഹചര്യങ്ങളിലൂടെ ഇന്ത്യ മുന്നോട്ട് പോകുമ്പോൾ തീർച്ചയായും ഇതെല്ലാം മാർഗ്ഗനിർദ്ദേശക തത്വങ്ങളായി വർത്തിക്കും. കൂടുതൽ നീതിയുക്തവും സുരക്ഷിതവും സമൃദ്ധവുമായ ഒരു ലോകത്തിനായി എപ്പോഴും പരിശ്രമിക്കും.'.
പഹൽഗാം ഭീകരാക്രമണത്തിനും 'ഓപ്പറേഷൻ സിന്ദൂറി'നും ശേഷമുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെ പിന്തുണച്ചുകൊണ്ട് തരൂർ പറഞ്ഞു: 'നയതന്ത്ര ഇടപെടൽ ആഗോള ധാരണകളെ രൂപപ്പെടുത്തുന്നതിലും അന്താരാഷ്ട്ര പിന്തുണ ഏകീകരിക്കുന്നതിലും അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യമുള്ളതായിരുന്നു.'