പെരുന്ന: കേസല്ല തങ്ങൾക്ക് പ്രധാനമെന്നും മിത്ത് വിവാദത്തിൽ സ്പീക്കർ നിലപാട് തിരുത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. സ്പീക്കർ തിരുത്തുകയോ തന്റെ പ്രസ്താവന പിൻവലിക്കുകയോ വേണം. അല്ലാതെ പിന്നോട്ടില്ലെന്നും എൻഎസ്എസ് പ്രതികരിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൂടെപശ്ചാത്തലത്തിലാണ്എൻഎസ്എസിനെ അനുനയിപ്പിക്കുന്നതിനായി സർക്കാർ കേസ് പിൻവലിക്കാൻ ആലോചിക്കുന്നത്.അനുമതിയില്ലാതെയാണ് നാമജപയാത്ര നടത്തിയതെന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കെയാണ് കേസുകൾ പിൻവലിക്കാനുള്ളനീക്കം.
ഹൈക്കോടതിയിൽകേസ് നിലനിൽക്കുന്ന സാഹചര്യത്തിൽകേസ്അവസാനിപ്പിക്കുക എളുപ്പമല്ല. റോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട്പ്രതിഷേധംനടത്തരുതെന്ന ഹൈക്കോടതി ഉത്തരവുണ്ട്. അതിനാൽതന്നെഎൻഎസ്എസിനെതിരെ കേസ് അവസാനിപ്പിച്ചാൽ മറ്റ് സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തെത്തും.
ഈ സാഹചര്യത്തിലാണ് എൻഎസ്എസ് നാമജപയാത്രക്ക്ഗൂഢലക്ഷ്യംഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി കേസ് അവസാനിപ്പിക്കാൻപൊലീസ്നിയമോപദേശം തേടുന്നത്. എന്നാൽ, കേസുകൾ തങ്ങൾ നിയമപരമായി തന്നെ നേരിട്ടോളാണെന്ന് പറയുന്ന എൻഎസ്എസ്, സ്പീക്കർ എ.എൻ. ഷംസീർതിരുത്തണമെന്നാണ്ആവശ്യപ്പെടുന്നത്.
സ്പീക്കർ തിരുത്തില്ലെന്നും മാപ്പ് പറയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി. ഗോവിന്ദൻനേരത്തെവ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ നിന്ന് സിപിഎം പിന്നോട്ട് പോകാനും സാധ്യതയില്ല.