ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണയ്‌ക്ക് വിധേയയായ യുവതി ജീവനൊടുക്കി. പിണറായി കായലോടാണ് സംഭവം. പറമ്പായി സ്വദേശിയായ റസീനയാണ് മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. മുബഷീർ, ഫൈസൽ, റഫ്നാസ് എന്നിവരാണ്പ്രതികൾ. റസീമയുടെ മുറിയിൽ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച മൂന്ന് മണിക്കാണ് സംഭവം. അച്ചങ്കര പള്ളിക്ക് സമീപം റസീന, സുഹൃത്തുമായി സംസാരിച്ചത് യുവാക്കൾ ചോദ്യം ചെയ്തു. പിന്നീട് യുവതിയെയും സുഹൃത്തിനെയും അസഭ്യം പറയുകയും യുവാവിനെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് എസ്ഡിപിഐ ഓഫീസിൽ കൊണ്ടുവന്നും വിചായുവതിയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. അഞ്ച് മണിക്കൂറോളമാണ് യുവാവിനെ പിടിച്ചുവച്ചത്. തുടർന്ന് രാത്രി ബന്ധുക്കൾക്കൊപ്പം വിട്ടയയ്‌ക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു