കോട്ടയം :പാലാ :ക്രിക്കറ്റിൽ ഇന്ത്യയുടെ വിക്കറ്റ് പോകുമ്പോൾ പൊട്ടിച്ചിരിക്കുകയും;പാകിസ്താന്റെ വിക്കറ്റ് പോകുമ്പോൾ കരയുകയും ചെയ്യുന്ന ശക്തികൾ ദേശസ്ന സ്നേഹികളല്ലെന്ന് മുൻ എം എൽ എ പി സി ജോർജ് പ്രസ്താവിച്ചു.ളാലം മഹാ ദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള
ക്ഷേത്ര ഉപദേശക സമിതിയുടെ ആഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി സി ജോർജ്.
ഇന്ത്യയുടെ യഥാർത്ഥ പൈതൃകത്തിന്റെ അവകാശികളായ ഹൈന്ദവ സമൂഹം തങ്ങൾ ഭാരതത്തിൽ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് കാര്യമായി ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ക്രിസ്ത്യാനി കുർബാന കഴിഞ്ഞു വൈദീകരും കപ്യാരും ;പള്ളിയോഗക്കാരും ;കൈക്കാരൻമാരും എല്ലാം ഇരുന്നു കാര്യങ്ങൾ ചർച്ച ചെയ്യും ,മുസ്‌ലിംങ്ങൾ രാവിലെ അഞ്ച് മുതൽ പ്രാർത്ഥിക്കാൻ വന്ന് ച ർച്ചയും ചെയ്തിട്ടേ പിരിഞ്ഞ് പോകൂ.പക്ഷെ ഹൈന്ദവർ അങ്ങനെയൊന്നും ചിന്തി ക്കുന്നില്ലാത്തത് അങ്ങേയറ്റം തെറ്റാണ്.
ഈരാറ്റുപേട്ട ഭാഗത്ത് പത്തറുപതു മുസ്‌ലിം പള്ളിയുണ്ട്.എന്നാൽ ഹൈന്ദവർക്കോ.നിങ്ങൾക്കറിയാമോ ഇന്ത്യയിൽ നൂറ് കുട്ടികൾ ജനിച്ചാൽ 44 കുട്ടികളും ദേശ വിരുദ്ധ ശക്തികളുടേതാണ്.41 ശതമാനമേ ഹൈന്ദവരുള്ളൂ.പല ശക്തികളും 15 ശതമാനത്തിൽ നിന്നും 35 ശതമാനമായി വളർന്നു.ഇവിടെയിരിക്കുന്ന സഹോദരിമാരൊക്കെ മൂന്നും നാലും മക്കളുടെ അമ്മമാരായി വളരണമെന്നാണ് എനിക്ക് പറയാനുള്ളത് .ക്രിക്കറ്റ് കളിക്കുമ്പോൾ ഇന്ത്യയുടെ വിക്കറ്റ് പോകുമ്പോൾ പൊട്ടിച്ചിരിക്കുകയും ;പാകിസ്താന്റെ വിക്കറ്റ് പോകുമ്പോൾ പൊട്ടി കരയുകയും ചെയ്യുന്ന ശക്തികൾ ദേശസ്നേഹികളല്ല എന്നും പി സി ജോർജ് കൂട്ടിച്ചേർത്തു .
ഉത്സവ നോട്ടീസിന്റെ പ്രകാശന കർമ്മം ബ്രഹ്മശ്രീ ഡോ: ശിവകരൻ നമ്പൂതിരി (മുൻ ഗുരുവായൂർ മേൽശാന്തി ) പി സി ജോർജിന് നൽകി നിർവഹിച്ചു, ആദ്യ സംഭാവന ഡോ.സതീഷ് ബാബു (കരുണ ആയുർവ്വേദ ആശുപത്രി MD) തുക പി സി ജോർജിന് കൊടുക്കുകയും പി സി ജോർജ് അത് ഉത്സവക്കമ്മിറ്റി ഭാരവാഹി ജയപ്രകാശിനു നൽകുകയും ചെയ്തു .