അച്ഛന്റെ വാത്സല്യത്തോടെയാണ് അവരുടെ തോളിൽ തട്ടിയത്. മൂന്ന് പെൺമക്കളുടെ അച്ഛനാണ് താൻ. ആ പ്രായത്തിലുള്ള പെൺകുട്ടികളെ മകളെ പോലെയാണ് താൻ കാണുന്നത്. ഒരു അച്ഛനെ പോലെ അവരോട് സോറി പറയുന്നുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
വഴിമുടക്കി നിന്ന് ചോദ്യം ചോദിച്ചപ്പോഴാണ് വശത്തേക്ക് മാറിപ്പോകാനാണ് ശ്രമിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. മാധ്യമപ്രവർത്തകരെ പല തവണ ഫോണിൽ വിളിച്ച് മാപ്പ് പറയാൻ ശ്രമിച്ചു. എന്നാൽ അവർ ഫോൺ എടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇങ്ങനെയാണെങ്കിൽ ഇനി മാധ്യമങ്ങൾക്ക് മുന്നിലെത്തില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം, മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. മറ്റു നിയമ നടപടികളും സ്വീകരിക്കും. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നും തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.