31 May 2026
Sunday
LATEST NEWS
തുറന്ന് പറഞ്ഞ് മന്ത്രി ചെന്നിത്തല... സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1ന് പാമ്പാടി ടെക്നിക്കൽ ഹൈസ്കൂളിൽ വിപുലമായ ഒരുക്കങ്ങൾ... മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി സർക്കാർ ഉത്തരവ്... ശബരിമല സ്വർണക്കൊള്ള കേസ്: എസ്‌ഐടി അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വംമന്ത്രി... അതിവേഗ റെയിൽ പദ്ധതി: അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാർക്ക് സേവനം ലഭ്യമാക്കാമെന്ന് ഇ. ശ്രീധരൻ... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം... ലഹരിവിരുദ്ധ മാനസികാവസ്ഥ വളർത്തണം- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിങ് നിരോധനം; 52 ദിവസത്തേക്ക് കടലിൽ ട്രോളർ ബോട്ടുകൾക്ക് വിലക്ക്... വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ എൻഐഎയുടെ വ്യാപക പരിശോധന... പി.എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു... ഉപരാഷ്ട്രപതിയുടെ സന്ദർശനം: മെയ് 31-ന് കോട്ടയത്ത് വൻ ഗതാഗത നിയന്ത്രണം... മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു... കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മെയ് 30-ന് രണ്ടാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും... സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി (സിഇഒ) ഡോ.എ.കൗഷിഗന്‍ നിയമിതനായി...

*ആളുകേറാമല: മൃതദേഹം ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് തിരിച്ചറിഞ്ഞു*

പുനലൂർ: സംസ്ഥാന ഹൈവേയ്ക്ക് സമീപം പുനലൂർ മുക്കടവ് ആളുകേറാമലയില്‍ മൃതദേഹം ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് തിരിച്ചറിഞ്ഞു.

ആലപ്പുഴ സ്വദേശിയായ അനിക്കുട്ടൻ എന്ന പാപ്പർ (45 വയസ്സ്) ആണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നു. ഇയാളുടെ ഫോട്ടോകളടക്കം വിശദ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

ഒരാഴ്ച പഴക്കമുള്ള മൃതദേഹം സെപ്റ്റംബർ 23-നാണ് കണ്ടെത്തിയത്. തുടക്കത്തില്‍ അന്വേഷണം പ്രതിബന്ധങ്ങള്‍ നിറഞ്ഞതായിരുന്നു. മൃതദേഹം ബന്ധിച്ചിരുന്ന ചങ്ങലയുടെ ഉറവിടം അറിയുന്നതിനു വേണ്ടി പോലീസ് ആദ്യം ശ്രമങ്ങള്‍ നടത്തി. ചങ്ങല മോഷണം പോയിട്ടുണ്ടോയെന്ന് അന്വേഷിച്ചു. എന്നാല്‍, മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ പെട്രോള്‍ കന്നാസ് പോലീസന്വേഷണത്തെ ശരിയായ ദിശയിലേക്ക് വഴിതിരിച്ചു വിട്ടു. ഈ കന്നാസാണ് അനിക്കുട്ടനിലേക്ക് അന്വേഷണം നീങ്ങാൻ കാരണം. ചങ്ങല കൂടാതെ ഒഴിഞ്ഞ കന്നാസ്, കുപ്പി, കീറിയ ബാഗ്, കത്രിക തുടങ്ങിയവയും പ്രധാന തെളിവുകളായി കിട്ടിയിരുന്നു. വലത് കൈയിലും കാലുകളിലും ചങ്ങല ചുറ്റി മരത്തിലൂടെ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു മൃതശരീരം. വസ്ത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തീകത്തിച്ച്‌ മുഖം വികൃതമാക്കിയിരുന്നു.

മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ പെട്രോള്‍ കന്നാസ് പിടിച്ചു കൊണ്ട് അനിക്കുട്ടൻ ആളുകേറാമലയുടെ അടുത്തുള്ള പമ്പില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ വെച്ച്‌ പോലീസ് ആളെ അന്വേഷിച്ചു. അനിക്കുട്ടനിലേക്ക് അന്വേഷണമെത്തി. ഇയാളുടെ ആധാർ അടക്കമുള്ള എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അനിക്കുട്ടൻ ടൈല്‍സ് തൊഴിലാളിയാണ്. ഇയാള്‍ നാടുവിട്ട് പോയിട്ടുണ്ടാകാമെന്ന സംശയത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അതെസമയം കൊല്ലപ്പെട്ട മധ്യവയസ്കനെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധന നടത്തിയിട്ടുണ്ട്. കണ്ടെത്തിയ മൃതദേഹത്തിന് ഇടത് നെഞ്ചില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മുഖം ഉള്‍പ്പെടെ ശരീരഭാഗം ആസിഡ് ഒഴിച്ച്‌ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു. ഇടത് കാലിന് സ്വാധീനമില്ലാത്തയാളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

Related Stories

latest news


Most Popular