43, 44 സീറ്റുകളിലെ സി5 കോച്ചിന്‍റെ ഗ്ലാസുകളിലും ഇസി-1 കോച്ച് ടോയ്‌ലറ്റിലുമാണ് കല്ലുകൾ പതിച്ചത്.സംഭവത്തെ തുടർന്ന് പുറത്തെ ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ, ആർക്കും പരിക്കേറ്റിട്ടില്ല. കടൂർ-ബിരൂർ സെക്ഷനിടയില്‍ വച്ചാണ് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞതായി റെയില്‍വെ അധികൃതര്‍ പറഞ്ഞു. ആര്‍പിഎഫ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആർപിഎഫ് അന്വേഷണം നടത്തുകയാണെന്നും സ്ഥലപരിശോധനയും നടക്കുന്നുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. കര്‍ണാടകയില്‍ ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് ട്രെയിനിന് നേരെ ആണ് കല്ലേറ് ഉണ്ടായത്.