പ്രധാനമന്ത്രിയുൾപ്പടെയുള്ളവരെ നേരിൽ കണ്ട് സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്തിയെന്ന് മുഖ്യമന്ത്രി. 4 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. വയനാട് പുനരധിവാസത്തിന് എൻഡിആർഫിൽ നിന്ന് 2221 കോടി ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാൻ കടമെടുപ്പ് നിയന്ത്രണങ്ങൾ ലഘൂകരിക്കണം. ദശാശം 5 ശതമാനം അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ദേശീയപാതാ വികസനത്തിനും പിന്തുണ തേടി. നെല്ല് സംഭരണത്തിലെ കുടിശിക ഉടൻ അനുവദിക്കണം എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു
ധനഞെരുക്കത്തിൽ ഇടപെടണമെന്ന് നിർമ്മല സീതാരാമനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് 9765 കോടിയുടെ ഡിഎസ്ടി വരുമാനനഷ്ടം ഉണ്ട്. 5200 കോടി കടമെടുപ്പ് പരിധിയിൽ കുറവ് ഉണ്ട്. താൽക്കാലിക ആശ്വാസമായി മുൻപത്തെ കടമെടുപ്പ് പരിധി പുനസ്ഥാപിക്കണം. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാതാ വികസനത്തിന് കേരളം സ്വീകരിക്കുന്ന നടപടിയെ ഗഡ്കരി അഭിനന്ദിച്ചു. NH66 എല്ലാ റീച്ചുകളുടെയും നിർമ്മാണ പ്രവൃത്തി ഡിസംബറോടെ പൂർത്തിയാക്കും നിർമ്മാണ പുരോഗതി വിലയിരുത്താൻ ഗഡ്‌കരിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.