തിരു.: ഗവര്‍ണ്ണര്‍ ഒപ്പുവയ്ക്കാത്ത സാഹചര്യത്തില്‍ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്നലെയാണ് കഴിഞ്ഞത്.
അസാധുവായതില്‍ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സും ഉള്‍പ്പെടുന്നു. ഓര്‍ഡിനന്‍സുകള്‍ വിശദമായി പഠിക്കാതെ ഒപ്പിടാനാകില്ലെന്നായിരുന്നു ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. ഓര്‍ഡിനന്‍സുകള്‍ വിശദമായി പഠിച്ച് ഒപ്പുവയ്ക്കാന്‍ സമയം വേണം. എല്ലാം കൂടി ഒറ്റദിവസം കൊണ്ട് ഒപ്പുവയ്ക്കാനാകില്ലെന്നും ഗവര്‍ണ്ണര്‍ നിലപാടറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറക്കാനുള്ളതാണ് ഓര്‍ഡിനന്‍സുകള്‍. ഓര്‍ഡിനന്‍സിലൂടെയാണ് ഭരിക്കുന്നതെങ്കില്‍ നിയമ നിര്‍മ്മാണസഭകള്‍ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റ് ചര്‍ച്ചക്കായായിരുന്നു കഴിഞ്ഞ സഭാ സമ്മേളനം എന്നത് തന്നോട് പറഞ്ഞിട്ടില്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി. ഗവര്‍ണ്ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചിരുന്നു. നിയമ നിര്‍മ്മാണത്തിനായി ഒക്ടോബറില്‍ നിയമസഭ ചേരുമെന്നാണ് സര്‍ക്കാർ പറഞ്ഞിരുന്നത്.