സി.പി.എമ്മും കോൺഗ്രസും അഴിമതി നടത്തുന്ന പാർട്ടികളാണ്. ഇരുപാർട്ടികളും രാജ്യത്ത് എല്ലാ സ്ഥലത്തും ഒരുമിച്ചാണ് മത്സരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണിവർ. മോദി സർക്കാർ ജനക്ഷേമ നയങ്ങൾ നടപ്പിലാക്കുമ്പോൾപ്രതിപക്ഷംഅധികാരത്തിനായി സഖ്യമുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണിപ്പൂരിലെ ഗോത്രകലാപത്തെ ഹിന്ദു - ക്രിസ്ത്യൻ കലാപമാക്കി കേരളത്തിൽ അവതരിപ്പിച്ചു. അമിത്ഷാ അത് കൃത്യമായി പാർലമെന്റിൽ പറഞ്ഞു. ക്രൈസ്തവ പുരോഹിതൻമാർ പോലും വർഗീയ കലാപമാണെന്ന വാദം തള്ളിക്കളഞ്ഞുവെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ മുഖ്യപ്രഭാഷണം നടത്തി.