ലൗ ജിഹാദ് പുതിയ കാര്യമല്ലന്നും വർഷങ്ങൾക്കുമുമ്പ് ഇത് സംബന്ധിച്ച് താൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
വെളിപ്പെടുത്തിയപ്പോൾ തന്നെ വർഗീയവാദി ആക്കി .
ക്രിസ്തീയ വിഭാഗമാണ് കൂടുതൽ മതംമാറ്റം നടത്തുന്നത് .
മതം മാറ്റം സംബന്ധിച്ച് ന്യൂനപക്ഷം പറയുമ്പോൾ ദേശീയ വാദികളും, ഭൂരിപക്ഷം പറയുമ്പോൾ വർഗീയവാദിയും ആയി ചിത്രീകരിക്കുന്നു.
സീനിയറായ വൈദികന്റെ ഭാഗത്തുനിന്നും ആണ് ഈഴവർക്കെതിരെ പരാമർശം ഉണ്ടായത്.
ആരെപ്പറ്റിയും എന്തും പറയാനുള്ള ലൈസൻസ് ആണോ വൈദിക പട്ടം.?
മറ്റാരെയെങ്കിലും കുറച്ചു വൈദികർ പറഞ്ഞിരുന്നെങ്കിൽ തല കാണില്ലായിരുന്നു.
തന്റെ കണ്ണിലെ കോൽ എടുത്തു കളഞ്ഞിട്ട് വേണം മറ്റുള്ളവരുടെ കണ്ണിലെ കരട് കളയാൻഎന്നും വെള്ളപ്പള്ളി.
വിഷം നിറഞ്ഞ പരാമർശമാണ് ഫാദർ റോയ് നടത്തിയത്.
മയക്കുമരുന്നിൻ്റ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല.
ഒരു ഭാഗത്തെ മാത്രം അതിൻറെ പേരിൽ പറയുന്നത് ശരിയല്ല.
നാട്ടിലെ സ്കൂളുകളിലും കോളേജുകളിലും പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ട്.
മുസ്ലിം സമുദായത്തെ മാത്രം അതിൻറെ പേരിൽ കുറ്റം പറഞ്ഞത് ശരിയല്ലന്നും വെള്ളപ്പള്ളി