തിരു.: എസ്എഫ്ഐ നേതാക്കളുടെ വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐ പിരിച്ചുവിടണം. ഇത് വ്യാജന്മാരുടെ സംഘടനയായി മാറി. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ സഹായത്തോടെ എംകോം പ്രവേശനത്തിന് നിഖിൽ തോമസിനായി ശുപാര്‍ശ ചെയ്ത നേതാവിനെ കണ്ടെത്തണം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇനിയും എസ്എഫ്ഐയെ ന്യായീകരിക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.
നിഖിലിന്റെ ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നു പറഞ്ഞത് ലഭ്യമായ രേഖകൾ പരിശോധിച്ചു ബോധ്യപ്പെട്ട ശേഷമാണെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പ്രതികരണം. കലിംഗ സർവകലാശാലയിൽ പോയി പരിശോധിക്കാൻ കഴിയില്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ഡിജിപിക്കു പരാതി നൽകുമെന്നും ആർഷോ പ്രതികരിച്ചു.