ശബരിമലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സീൽ ചെയ്തത് 707157 ടിൻ അരവണ. ഇതിൽ നിന്ന് ദേവസ്വം ബോർഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62 മുതൽ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീൽ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്. അരവണ നിർമാണത്തിനായി ഉപയോഗിച്ച ഏലയ്ക്കയിൽ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അരവണ വിതരണം നിർത്തിവച്ചിരുന്നത്. ബാക്കിവന്ന ഏലയ്ക്കയും പിടിച്ചെടുത്തിട്ടുണ്ട്. ഏലയ്ക്ക കരാറുകാരനെതിരെ ബോർഡ് കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കാണ് ബോർഡ് ഒരുങ്ങുന്നത്. നഷ്ടം കരാറുകാരനിൽ നിന്ന് ഈടാക്കാനാണ് ബോർഡിന്റെ നീക്കം.
