ബൾഗേറിയ, മ്യാൻമർ, അംഗോള എന്നിവിടങ്ങളിലെ പൗരന്മാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
35 സോമാലിയൻ കടൽക്കൊള്ളക്കാർ കീഴടങ്ങി. 17 ജീവനക്കാരെയും പരുക്കുകൾ കൂടാതെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് സുഭദ്ര തുടങ്ങിയ പടക്കപ്പലുകളാണ് കടൽക്കൊള്ളക്കാരെ കീഴടക്കാനുള്ള 40 മണിക്കൂർ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. നാവികസേനാ ഹെലികോപ്റ്ററിനു നേരെ കടൽക്കൊള്ളക്കാർ വെടിവയ്ക്കുന്നതിന്റെ വിഡിയോയും നാവികസേന പുറത്തുവിട്ടു.