തിരുവനന്തപുരം :ലൈസൻസില്ലാതെ പ്രവർത്തിച്ച എൻട്രൻസ് കോച്ചിങ് സെന്റെറിൽ നിന്നും നൽകിയ ബിരിയാണി കഴിച്ച നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ.ശ്രീകാര്യം ചാവടിമുക്കിനു സമീപം പ്രവർത്തിക്കുന്ന സൈലം എന്ന എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ ഞായറാഴ്ച ഉച്ചയ്ക്കു നൽകിയചിക്കൻ ബിരിയാണി കഴിച്ചു നൂറോളം വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്.ഇതിൽ തിൽ 30 ഓളം പേർ ആശുപത്രിയിൽ ചികിത്സ തേടി. കോച്ചിങ് സെന്ററിലേക്ക് ഭക്ഷണമെത്തിച്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം പ്രവർത്തിക്കുന്ന സ്ഥാപനവും പൂട്ടി.
ഉച്ചക്ക് ഭക്ഷണം കഴിച്ചശേഷം ഹോസ്റ്റലിലേക്ക് പോയ നൂറോളം വിദ്യാർത്ഥികൾക്ക് വൈകുന്നേരത്തോടെഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ 30 ഓളം പേരെ പാങ്ങപ്പാറ ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു.തുടർന്ന് ആരോഗ്യ വിഭാഗം പ്രവർത്തകർ നടത്തിയ പരിശോധനയിൽ ഭക്ഷണമെത്തിച്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിനും കോച്ചിംഗ് സ്ഥാപനത്തിനും ലൈസൻസ് ഇല്ലെന്നു കണ്ടെത്തി. തുടർന്ന് ഈ രണ്ടു സ്ഥാപങ്ങൾക്കു നോട്ടീസ് നൽകി പൂട്ടി.