ഗുരുതര സാമ്പത്തിക ക്രമക്കേടാണ് നടന്നതെന്ന് റിപ്പോർട്ട്.വൻ നികുതി വെട്ടിപ്പ് നടന്നെന്നും ആദായ നികുതി വകുപ്പ്.ഭൂമി വിറ്റത് 58 കോടിയുടെ വായ്പ തിരിച്ചടയ്ക്കാൻ.ഈ കടം തിരിച്ചടയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങിയതിൽ വൻ ക്രമക്കേട്.എത്ര തുക കൊടുത്താണ് ഭൂമി വാങ്ങിയതെന്നതിന് കൃത്യമായ രേഖകളില്ലെന്നും റിപ്പോർട്ട്.
കോട്ടപ്പടിയിലെ ഭൂമി മറിച്ചു വിൽക്കാൻ ചെന്നൈയിൽ നിന്നുള്ള ഇടപാടുകാരെ മാർ ആലഞ്ചേരി നേരിട്ടു കണ്ടതായി ഫാദർ ജോഷി പുതുവ മൊഴി നൽകിയിട്ടുണ്ട്. മൂന്നാറിലെ ഭൂമിയിടപാട് സംബന്ധിച്ച് വ്യക്തത വരുത്താൻ സഭക്ക് സാധിച്ചിട്ടില്ല.
ഭൂമി മറിച്ചുവിറ്റ് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടപാടുകൾ നടത്തിയത്. സഭയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചാണ് ഇടപാടുകളെന്നും ആദായനികുതി വകുപ്പിന്‍റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.