മൂന്നാം ഘട്ടത്തില്‍ തകരാര്‍ സംഭവിച്ചതുമൂലമാണ് വിക്ഷേപണം പരാജയപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ 5.45 നായിരുന്നു വിക്ഷേപണം. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപഗ്രഹമായിരുന്നു ഇ.ഒ.എസ് 03. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലായിരുന്നു വിക്ഷേപണം നടന്നത്.
ജി.എസ്.എല്‍.വി എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം. രണ്ട് തവണ മാറ്റിവെച്ച ദൗത്യമാണ് പരാജയപ്പെട്ടത്. 2017 ന് ശേഷമുള്ള ആദ്യ വിക്ഷേപണമാണ് പരാജയപ്പെട്ടത്.
രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹണമാണ് ഇ.ഒ.എസ്. – 03. 2268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 18 മിനിറ്റിനകം ജി.എസ്.എൽ.വി.-എഫ് 10 റോക്കറ്റ് ഉപഗ്രഹണത്തെ ഭ്രമണപഥത്തിൽ എത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
വിക്ഷേപണം പരാജയപ്പെടാനുള്ള കാരണമെന്താണെന്ന് ഐ.എസ്.ആര്‍.ഒ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.