അബുദാബി - ദുബൈ റോഡില്‍ ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് കുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരിയും മരണപ്പെട്ടത്. ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടമാണ് കുടുംബത്തെ കീഴ്മേല്‍ മറിച്ചത്.
അബുദാബിയില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോള്‍ കാർ അപകടത്തില്‍പെടുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ദുബൈയില്‍ വ്യാപാരിയായ അബ്ദുല്‍ ലത്തീഫിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടത്. അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിയായ ബുഷറയുമാണ് മരണപ്പെട്ടത്. പിന്നീട് ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയായ അസാം ബിൻ അബ്ദുല്ലത്തീഫ് (7) കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. അപകടത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫും ഭാര്യയും അമ്മയും നിലവില്‍ ചികിത്സയിലാണ്.
കളിച്ച് ചിരിച്ച് കൂടെയുണ്ടായിരുന്ന പൊന്നോമനകള്‍ ഇനി തിരിച്ചുവരില്ലെന്ന യാഥാര്‍ത്ഥ്യം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മാതാപിതാക്കള്‍ അറിഞ്ഞിട്ടില്ല. ദുബായില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുല്‍ ലത്തീഫും കുടുംബവും ലിവ ഫെസ്റ്റിവലിലെ ആവേശക്കാഴ്ചകള്‍ കണ്ട് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡിലെ ഡിവൈഡറിലിടിച്ച് തകർന്നു. മൂന്ന് കുരുന്നുകളുടെയും ബുഷ്റയുടെയും ജീവൻ സംഭവസ്ഥലത്ത് തന്നെ പൊലിഞ്ഞു. പിന്നീട് ചികിത്സിയിലിരിക്കെ നാലാമത്തെ കുട്ടിയും മരണപ്പെടുകയായിരുന്നു. നാലു കുട്ടികളുടെയും ഖബറടക്കം നാളെ ദുബൈയില്‍ നടക്കുമെന്നാണ് അധികൃതർ അറിയിച്ചത്. വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.















































































