ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തത്.
ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ ഭയമില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. കൂടാതെ, കെ. സുധാകരനും വി.ഡി സതീശനും ഒപ്പമുള്ള ചിത്രവും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മോൻസണ്‍ മാവുങ്കലിനെതിരായ കേസില്‍ കെ.പി.സി.സി അധ്യക്ഷനെ അറസ്റ്റ് ചെയ്ത നടപടിയും പുനര്‍ജനി പദ്ധതിയിലെ പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് കേസും രാഹുലുമായുള്ള കൂടികാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടാതെ, സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുനേതാക്കള്‍ക്കും എതിരെ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി രംഗത്തിറങ്ങിയ സാഹചര്യവും ഹൈക്കമാൻഡിന്‍റെ മുമ്ബാകെ അവതരിപ്പിക്കാനും കൂടിയായിരുന്നു ഡല്‍ഹി യാത്ര.
ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാൻഡിനെ കണ്ട് പരാതി ഉന്നയിക്കാൻ നേരകത്തെ തീരുമാനിച്ചിരുന്നു. പക്ഷേ, ഒരുമുഴം മുൻപെ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ഡല്‍ഹിലെത്തിയത് ഗ്രൂപ്പ് നേതാക്കള്‍ക്ക് തിരിച്ചടിയാകും.