ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത മല്ലികാർജ്ജുൻ ഖാർഗെ പുതിയ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു.
47 അംഗങ്ങളുള്ള കമ്മിറ്റിയിൽ സോണിയ ഗന്ധി, മൻമോഹൻ സിങ്, രാഹുൽ ഗന്ധി എന്നിവർ ഉൾപ്പെടുന്നു. കേരളത്തിൽ നിന്ന് എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവർ മാത്രമാണ് ഇടംപിടിച്ചത്. പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന കോൺഗ്രസിന്റെ പ്രവർത്തക സമിതിക്ക് പകരമായാണ് ഈ കമ്മിറ്റി പ്രവർത്തിക്കുക. പ്ലീനറി സമ്മേളനം വരെയാണ് സ്റ്റിയറിങ് കമ്മിറ്റിയുടെ കാലാവധി. അടുത്ത എഐസിസി സമ്മേളനത്തിലാകും പുതിയ പ്രവർത്തക സമിതി രൂപീകരിക്കുക.
പുതുതായി നിയമിക്കപ്പെട്ട സ്റ്റിയറിങ് കമ്മിറ്റിയിൽ സോണിയ ഗന്ധി, രാഹുൽ ഗന്ധി, പ്രിയങ്ക വധേര എന്നിവര്‍ അംഗങ്ങളാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും സമിതിയിൽ ഇടം നേടി. കേരളത്തിൽ നിന്നും മുതിര്‍ന്ന നേതാവ് എ.കെ. ആൻ്റണിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമിതിയിലെത്തിയപ്പോൾ, അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ തരംഗം സൃഷ്ടിച്ച തരൂരും ഖാർഗെയ്ക്കു വേണ്ടി ഉറച്ച നിലപാട് സ്വീകരിച്ച രമേശ് ചെന്നിത്തലയും ഒഴിവാക്കപ്പെട്ടതും ശ്രദ്ധേയമാണ്.