വാഷിങ്ടൺ: ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ഇത്തവണ 10.000 പേർക്ക് ജോലി നഷ്ടമാകും. സാമ്പത്തിക മാന്ദ്യ ആശങ്കയ്ക്കിടെ രണ്ടാംവട്ട പിരിച്ചുവിടൽ പ്രഖ്യാപിക്കുന്ന ആദ്യ വൻകിട ടെക് കമ്പനിയാണ് മെറ്റ.കഴിഞ്ഞ വർഷം നവംബറിൽ മെറ്റ 11.000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഫേസ് ബുക്കിൻ്റെ 18 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായിരുന്നു ഇത്. ചില പ്രോജക്ടുകൾ കമ്പനി നിർത്തിവെക്കും. ഇവയുടെ ഭാഗമായ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കും."ഈ പുതിയ സാമ്പത്തിക യാഥാർഥ്യം വർഷങ്ങളോളം തുടരാൻ സാധ്യതയുണ്ട്. അതിനായി നാം സ്വയം തയ്യാറാകണം"- മെറ്റ മേധാവി മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.