കോടതിയലക്ഷ്യ കേസിൽ നിപുൺ ചെറിയാന് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹൈക്കോടതി.
വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
ജനങ്ങളുടെ ജുഡീഷ്യറിയിലുള്ള വിശ്വാസം നിപുൻ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
വിദ്യാഭ്യാസമുള്ളവർ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കില്ലെന്നും, ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ പോകൂവെന്നും കോടതി നിർദ്ദേശിച്ചു.