കണ്ണൂർ: ആഭ്യന്തര വകുപ്പ് മുൻമന്ത്രിയും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന് കേരളം ഇന്ന് വിട നല്‍കും. വൈകിട്ട് മൂന്നിന് പയ്യാമ്പലം കടപ്പുറത്ത് മൃതദേഹം സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ചടങ്ങില്‍ കേന്ദ്രനേതാക്കൾ ഉൾപ്പടെ പ്രമുഖർ പങ്കെടുക്കും.
കോടിയേരിയുടെ മൃതദേഹം ഇപ്പോള്‍ ഈങ്ങയില്‍പ്പീടികയിലെ വീട്ടിലാണുള്ളത്. രാവിലെ പതിനൊന്നു മണി വരെ ഇവിടെ ബന്ധുക്കള്‍ക്കുംനാട്ടുകാര്‍ക്കുംഅന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.ശേഷം വിലാപയാത്രയായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. മൂന്നുമണി വരെ അവിടെ പൊതുദര്‍ശനത്തിന് വയ്ക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തലശ്ശേരി ടൗണ്‍ ഹാളിലേക്ക് ഒഴുകയെത്തിയത്. ഭൗതികദേഹം ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ ഇന്നലെ ഉച്ചയ്‌ക്ക് 12.55നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്.