ആധാർ കാർഡ് ലഭിച്ച് പത്ത് വർഷം കഴിഞ്ഞവരിൽ നിന്ന് തിരിച്ചറിയൽ രേഖയും വിലാസം തളിയിക്കുന്ന രേഖയും അപ്ഡേറ്റ് ചെയ്യണം എന്ന UIDAI യുടെ വിജ്ഞാപനം മറയാക്കി ആണ് ഈ മുതലെടുപ്പ്. തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയും സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണം എന്നിരിക്കെ അക്ഷയ കേന്ദ്രങ്ങളിൽ ഫോട്ടോയും വിരലടയാളവും പുതുക്കണം എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അപ്ഡേഷൻ ചെയ്യുകയാണ്. ആധാർ കാർഡ് പുതുക്കുന്നതിന് 50 രൂപ ആണ് നിശ്ചയിച്ചിരിക്കുന്നത് ഫീസ് എന്നാൽ 100 രൂപ മുതൽ 300 രൂപ വരെ ഈടാക്കി സാധാരണ ജനങ്ങളെ ചുഷണം ചെയ്യുകയാണ് അക്ഷയ കേന്ദ്രങ്ങളിൽ...
ആധാർ അനുബന്ധ പോസ്റ്ററുകൾ കേന്ദ്രത്തിൽ പതിക്കണമെന്നും സേവനങ്ങളുടെ ഫീസുകൾ വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണമെന്നും അധികൃതർ അറിയിച്ചിട്ടും ചില അക്ഷയ കേന്ദ്രങ്ങളിൽ അത് പ്രദർശിപ്പിച്ചിട്ടില്ല. ഈ കൂടുതൽ തുക വാങ്ങുന്നതിന് രസീത് നൽകുന്നുമില്ല.ആധാർ പുതുക്കുന്നതിന് അവസാന ദിവസം നിശ്ചയിച്ചിട്ടില്ല എന്നിരുന്നാലും Pan കാർഡ് ആധാർ ലിങ്ക് ചെയ്യുന്നതിന് ജൂൺ 30 വരെ കാലാവധി ഉള്ളതും സാമൂഹിക പെൻഷൻ മസ്റ്ററിങ് ജൂലൈ 30 വരെ ഉള്ളതും പറഞ്ഞാണ് ഈ തട്ടിപ്പ്. പെൻഷൻ തുടന്ന് ലഭിക്കണം എന്നുണ്ടെങ്കിൽ ആധാർ പുതുക്കണം എന്നനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് താഴെ തട്ടിൽ ഉള്ള പാവപ്പെട്ട ജനങ്ങൾ സാമൂഹിക പെൻഷൻ മുടങ്ങും എന്ന് കരുതി പ്രായമായവരും മാരകമായ രോഗം ഉള്ളവരും അക്ഷയ കേന്ദ്രങ്ങളിൽ മണിക്കൂർകളോളം കാത്ത് നിന്ന് ആധാർ പുതുക്കുന്നു. അക്ഷയ കേന്ദ്രങ്ങളിലേ ഈ തട്ടിപ്പിന് എതിരെ വ്യാപക പ്രതിഷേധം ആണ് നിലവിൽ ഉള്ളത്. ആധാർ കാർഡ് പുതുക്കുന്നതിന് അവസാന ദിവസം നിശ്ചയിച്ചിട്ടില്ല എന്നും ആധാർ പുതുക്കുന്നതിന് വിലാസം തളിയിക്കുന്നതിനുള്ള രേഖയും തിരിച്ചറിയൽ രേഖയുമായി അടുത്തുള്ള ആധാർ അപ്ഡേഷൻ സെന്റർകളിലോ https://uidai.gov.in website വഴിയോ ചെയ്യാം എന്നും അപ്ഡേഷൻ സെന്റർ വഴി ആധാർ പുതുക്കുന്നതിന് 50 രൂപ ആണ് നിശ്ചയിച്ചിരിക്കുന്നത്, അതിന് വിപരീതമായി അധിക തുക ഈടാക്കുക ആണെങ്കിൽ ടോൾ ഫ്രീ നമ്പർ ആയ 1947 (എല്ലാ ഭാഷ കളിലും)അല്ലെങ്കിൽ help@uidai.gov.in എന്ന website വഴിയോ പരാതി നൽകാവുന്നതാണ്.