മാലിദ്വീപില്‍നിന്ന് എത്തിയപ്പോള്‍ തിങ്കളാഴ്ച രാത്രി 11.30-ഓടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസില്‍ അബിൻ രണ്ടാം പ്രതിയാണ്. കേസെടുത്തതോടെ ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. പൊലീസ് നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. നിഖില്‍ കായംകുളം എസ്.എഫ്.ഐ.യുടെ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്ബോള്‍ കണ്ടല്ലൂര്‍ സ്വദേശിയായ അബിൻ പ്രസിഡന്റായിരുന്നു
അബിൻ സി. രാജ് മാലിദ്വീപില്‍ അദ്ധ്യാപകനായിജോലിചെയ്യുകയായിരുന്നു. നിഖില്‍ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അബിൻരാജിനെയും കേസില്‍ പ്രതിയാക്കിയിരുന്നു. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കവും തുടങ്ങിയിരുന്നു. അതിനിടെയാണ് പിടിയിലായത്. അബിനെ കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കൊച്ചിയിലെത്തിയ ഉടൻ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കായംകുളം എസ്‌ഐ. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നെടുമ്ബാശ്ശേരിയില്‍ എത്തിയാണ് അബിൻരാജിനെ കസ്റ്റഡിയിലെടുത്തത്. അബിൻരാജിന്റെ അമ്മയും മാലിദ്വീപില്‍ ജോലിചെയ്യുകയായിരുന്നു. അവര്‍ കഴിഞ്ഞദിവസം നാട്ടിലെത്തിയിരുന്നു. അബിനാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്ന് നിഖില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അബിൻ ചതിച്ചതാണെന്നും സര്‍ട്ടിഫിക്കറ്റിനായി രണ്ടു ലക്ഷം രൂപ നല്‍കിയതായുമാണ് നിഖില്‍ വ്യക്തമാക്കിയത്.