ഹരിതയ്ക്കെതിരെ കനത്ത നടപടി.
എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയച്ചതിന്റെ പേരില്‍ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുസ്‌ലിം ലീഗ്. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍.
എം എസ് എഫ് നേതാക്കളോട് ലീഗ് നേതൃത്വം വിശദീകരണം ആരാഞ്ഞു.പി കെ നവാസ്, കബീർ മുതുപറമ്പ് , വി എ നവാസ് എന്നിവരോടാണ് വിശദീകരണം തേടിയത്.
സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്‍റ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്.
പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് പൊലീസ് പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തു.
ഇതേ തുടർന്നാണ് സംഘടനയെ മരവിപ്പിച്ചു കൊണ്ട് മുസ്ലീം ലീഗ് കടുത്ത നടപടി സ്വീകരിച്ചിക്കുന്നത്.