പാലക്കാട്: തൊട്ടടുത്ത് എംഎല്‍എ ഓഫിസ് ഉണ്ടായിട്ടും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ താമസിച്ചത് പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലില്‍.
ഇവിടെ വെച്ചാണ് പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തതും. നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ നീലപ്പെട്ടി വിവാദമുണ്ടായതും ഇതേ ഹോട്ടലില്‍. പാലക്കാട് വരുമ്പോള്‍ കെപിഎം ഹോട്ടലിലാണ് രാഹുല്‍ പതിവായി മുറിയെടുക്കാറുള്ളത്. എംഎല്‍എയായപ്പോള്‍ ഫ്ലാറ്റ് വാങ്ങി. എന്നാല്‍ നിരന്തരമായ ലൈംഗിക പീഡന പരാതികളെ തുടർന്ന് ഫ്ലാറ്റിലെ താമസക്കാർ രാഹുല്‍ ഫ്ലാറ്റില്‍ താമസിക്കുന്നതിനെ എതിർത്ത് രംഗത്തെത്തി.
രാഹുലിനെതിരെ പ്രതിഷേധമുണ്ടാകുന്നത് കണക്കിലെടുത്തായിരുന്നു എതിർപ്പ്. തുടർന്ന് രാഹുല്‍ ഫ്ലാറ്റില്‍ നിന്ന് താമസം മാറി. കുന്നത്തൂർമേട്ടിലെ വീടാണ് രാഹുലിന്റെ എംഎല്‍എ ഓഫിസായി പ്രവർത്തിക്കുന്നത്. ഇവിടെ സ്റ്റാഫുകള്‍ ഇടക്ക് താമസിക്കാറുണ്ട്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം പാലക്കാട് എത്തുമ്ബോള്‍ രാഹുല്‍ കെപിഎം ഹോട്ടലിലാണ് താമസം. ഒരുദിവസം ഏകദേശം 2000 രൂപയാണ് മുറിയുടെ വാടക.
അതേസമയം, മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അറസ്റ്റിലായ വിഷയത്തില്‍ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് പൊലീസിന് ലഭിച്ചു. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതിനായി ബന്ധപ്പെട്ട ചാറ്റാണ് പുറത്തുവന്നിട്ടുള്ളത്. 3 ബിഎച്ച്‌കെ ഫ്ലാറ്റ് വാങ്ങണമെന്ന് രാഹുല്‍ പറയുമ്ബോള്‍ 2 ബിഎച്ച്‌കെ പോരേയെന്ന് രാഹുല്‍ ചോദിക്കുന്നത് ചാറ്റില്‍ കാണാം. പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസല്‍ പങ്ക് വച്ചാണ് സംസാരം. ഫ്ലാറ്റ് വാങ്ങാൻ 1.14 കോടി ചെലവഴിക്കണം എന്ന് രാഹുല്‍ പറഞ്ഞെന്ന് പരാതിക്കാരി മൊഴി നല്‍കി.














































































