ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ സ്ത്രീധന പീഡനത്തെ തുടർന്നാണ് പ്രിയദർശിനി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഉസിലാംപട്ടിക്ക് സമീപമുള്ള പെരുമാൾ കോവിൽപട്ടി സ്വദേശിയായ പ്രിയദർശിനി 2024 സെപ്റ്റംബറിൽ സെല്ലൂരിലെ 30 വയസ്സുള്ള റൂബൻരാജിനെ വിവാഹം കഴിച്ചു.
വിവാഹസമയത്ത് സ്ത്രീധനമായി 150 പവൻ സ്വർണം നൽകിയിരുന്നു. എന്നിരുന്നാലും വാഗ്ദാനം ചെയ്‌തതുപോലെ 150 പവൻ കൂടി നൽകാൻ അവർക്ക് കഴിഞ്ഞില്ല. തുടർന്നാണ് സ്ത്രീധനത്തിൻ്റെ പേരിൽ പീഡനമുണ്ടായത്.