ചെന്നൈ:ട്രെയിനിന്റെവാതില്‍പ്പടിയിലിരുന്നു യാത്രചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനും കയ്യാങ്കളിക്കുമിടെ പുറത്തേക്ക് തെറിച്ചുവീണ രണ്ട് യുവാക്കള്‍ മരിച്ചു.
നാഗര്‍കോവില്‍ കോയമ്പത്തൂർ എക്‌സ്പ്രസിലാണു നാടകീയ സംഭവങ്ങളുണ്ടായത്. ജനറല്‍ കോച്ചില്‍ യാത്രചെയ്ത തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാര്‍ (32), തൂത്തുക്കുടി കോവില്‍പട്ടി സ്വദേശി മാരിയപ്പന്‍ (36) എന്നിവരാണു മരിച്ചത്.
വാതില്‍പ്പടിയില്‍ ഇരിക്കുന്നതിനെ ചൊല്ലി ആദ്യം ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. അത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറി. മറ്റ് യാത്രക്കാര്‍ അകത്തേക്ക്കയറാന്‍ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. കയ്യാങ്കളിക്കിടെ, സാത്തൂരിനടുത്തു നിലതെറ്റി ഇരുവരും പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. ഇതോടെ, യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. മുത്തുകുമാര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മാരിയപ്പനും മരിച്ചു.