ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ യുണിടാക് എം ഡി സന്തോഷ് ഈപ്പൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ കലൂർ പിഎംഎൽഎ കോടതിയിൽ സന്തോഷ് ഈപ്പനെ ഹാജരാക്കും. കേസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ വീണ്ടും ഇഡി സന്തോഷ് ഈപ്പനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ലൈഫ് മിഷൻ കോഴയിടപാട് കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യപ്രകാരം മൂന്ന് ദിവസത്തേക്കാണ് സന്തോഷ് ഈപ്പനെ കോടതി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്. ലൈഫ് മിഷൻ മുൻ സിഇഒ യു. വി ജോസിനെയും സന്തോഷ് ഈപ്പനെയും കഴിഞ്ഞ ദിവസം ഒന്നിച്ചിരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു.
