തുർക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം 4000 കടന്നു. ആയിരക്കണക്കിനുപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പ്രസിഡൻ്റ് റസിപ് തയിപ് എർദോഗൻ അറിയിച്ചു. കനത്ത മഞ്ഞും മഴയും സിറിയയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്. മരണസംഖ്യ എട്ടുമടങ്ങ് വർധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. തുർക്കിയിൽ 24 കിലോമീറ്റർ ചുറ്റളവിൽ 10 പ്രവിശ്യകളെ ഭൂചലനം ബാധിച്ചു. ഇന്ത്യൻ ദൗത്യസംഘം ദുരന്തസ്ഥലത്തേയ്ക്ക് തിരിച്ചു. ഇന്നലെ പുലർച്ചെയാണ് രണ്ട് ശക്തമായ ഭൂചലനങ്ങൾ തുർക്കി, സിറിയ അതിർത്തിയിലുണ്ടായത്.