വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സർവകലാശാല. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന, ആർത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സർക്കാർ ഉത്തരവ് നടപ്പാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.ആറ് മാസം വരെ പ്രസവാവധിയെടുത്ത്, അതിനുശേഷം വീണ്ടും അഡ്മിഷൻ എടുക്കാതെ കോളേജിൽ പഠനം തുടരാമെന്നും ഉത്തരവിൽ പറയുന്നു. മെഡിക്കൽ രേഖകൾ പരിശോധിച്ച് പ്രിൻസിപ്പൽമാർക്ക് തന്നെ വിദ്യാർത്ഥിനിക്ക് തുടർപഠനം നടത്താൻ അനുമതി നൽകാം.ഇതിന് സർവകലാശാലയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് കേരള സർവകലാശാല അഫിലിയേറ്റഡ് കോളേജുകൾക്കടക്കം ബാധകമായിരിക്കും.
