ഓൺലൈനിൽ പരസ്യം കണ്ടു ജോലി തേടിയിറങ്ങിയ മറയൂർ സ്വദേശിയായ യുവാവിന്റെ നഗ്ന വിഡിയോ പ്രചരിപ്പിച്ച് പണംതട്ടിയെന്നു പരാതി.പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും വിഡിയോ ദൃശ്യങ്ങൾ കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 25,000 രൂപ തട്ടിയെടുത്തു.
സമൂഹമാധ്യമത്തിലൂടെ ലഭിച്ച ലിങ്ക് വഴിയാണു യുവാവ് ജോലിക്ക് അപേക്ഷിച്ചത്.തുടർന്ന് ഓൺലൈനിലൂടെ അഭിമുഖം നടത്തി.യുവാവിന്റെ ഇമെയിൽ ഐഡി, വാട്സാപ് നമ്പർ, ഇൻസ്റ്റഗ്രാം ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു.
പിന്നീടു വാട്സാപ്പിലേക്കു യുവാവിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തെന്നാണു പരാതി.പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ യുവാവിന്റെ 5 സുഹൃത്തുക്കൾക്ക് ഈ ദൃശ്യങ്ങൾ കിട്ടി.
ഇതോടെ ഭയന്ന യുവാവ് ഗൂഗിൾപേയിലൂടെ 25,000 രൂപ മൂന്നുതവണയായി അയച്ചുകൊടുത്തു.
സുഹൃത്തുക്കളും, കുടുംബാംഗങ്ങളും പിന്തുണ നൽകിയതോടെ യാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.